വനിതാ സംവരണ ബിൽ
ലോകസഭയിലും നിയമസഭയിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നിർദ്ദേശിക്കുന്ന
128-ാമത് ഭരണഘടന ഭേദഗതി ബില്ലിനു അംഗീകാരമായി. ലോകസഭയിലും രാജ്യസഭയിലും ഭരണ പ്രതിപക്ഷ അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. ഭരണഘടന ഭേദഗതി ആയതിനാൽ പകുതിയിലേറെ സംസ്ഥാനങ്ങൾ കൂടി ബില്ലിന് അംഗീകാരം നൽകണം. അതിനു ശേഷം രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ മാത്രമേ ബിൽ നിയമമാകൂ. വനിതാ സംവരണ ബിൽ നിയമമായാലും വനിതാ സംവരണം യാഥാർത്ഥ്യമാകാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. 2026 ൽ നടക്കുന്ന അടുത്ത സെൻസസും അതിനെ അടിസ്ഥാനപ്പെടുത്തി മണ്ഡല പുനർനിർണ്ണയവും പൂർത്തീകരിച്ച ശേഷമേ വനിതാ സംവരണം നിലവിൽ വരുകയുള്ളൂ. വനിതാ സംരരണം ഇനിയും നീണ്ടുപോകാനാണ് സാധ്യത. 2010 ൽ തന്നെ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പാസാക്കിയെടുക്കാൻ കഴിഞ്ഞില്ല. അന്നത്തെ ഭരണ- പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പായിരുന്നു അതിന് കാരണം. ഇടതുപക്ഷം മാത്രമാണ് ആദ്യം മുതലേ വനിതാ സംവരണ ബില്ലിനായി ശബ്ദമുയർത്തിയത്.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണം – ചില വസ്തുതകൾ
- മൊബൈൽ ഹാൻഡ് സെറ്റ് സൗകര്യം നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്കും ലഭ്യമാക്കുക – BSNLEU
- ലോക്കൽ കൗൺസിൽ യോഗം നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കിൾ ഓഫീസ് ജില്ലകൾക്ക് നൽകിയ നിർദ്ദേശം
- ഒരു വർഷത്തിനുള്ളിൽ 1.8 കോടി ഉപഭോക്താക്കൾ BSNL ഒഴിവാക്കി – ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും മന്ത്രിക്ക് കത്ത് നൽകി.
- 4G സേവനങ്ങൾ ആരംഭിക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് BSNLEU സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം