ഒരു പരമാധികാര പലസ്തീൻ രാഷ്ട്രം പലസ്തീൻ ജനതയുടെ അവകാശമാണ്. പക്ഷേ, ഫലസ്തീനിലെ ബഹുഭൂരിപക്ഷം ജനങ്ങളും അവരുടെ രാജ്യത്ത് നിന്ന് ആട്ടിയോടിക്കപ്പെടുകയും അഭയാർത്ഥികളാക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ദിവസവും, ഇസ്രായേൽ പലസ്തീൻ ജനതക്കെതിരെ അതിക്രമങ്ങൾ ശക്തമാക്കുകയാണ്. ഇത് കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്നു. ഇസ്രയേലിന്റെ ആക്രമണത്തിനും ഫലസ്തീൻ ഭൂമിയുടെ അധിനിവേശത്തിനുമെതിരെ ഐക്യരാഷ്ട്രസഭ നിരവധി പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. പക്ഷേ, അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രമേയങ്ങളും ലംഘിച്ചു. അടുത്തിടെ ആയിരക്കണക്കിന് റോക്കറ്റുകൾ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടുകൊണ്ട് ഹമാസ് എന്ന സംഘടന ഇസ്രായേലിന്റെ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകി. ഈ റോക്കറ്റ് ആക്രമണത്തിൽ ഉണ്ടായ ജീവൻ നഷ്ടം ഖേദകരമാണ്. അതേസമയം, തിരിച്ചടിയുടെ പേരിൽ ഇസ്രായേൽ ഫലസ്തീനെതിരെ മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഇസ്രായേൽ സായുധ സേന ഗാസ വളയുകയും നിരപരാധികൾക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു.കൂടാതെ, ഇസ്രായേൽ ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, വെള്ളം എന്നിവയുടെ വിതരണം വിച്ഛേദിച്ചു, ഞങ്ങൾ ഇരുവശത്തും ഉണ്ടായ നാശനഷ്ടങ്ങളിൽ ഖേദിക്കുകയും ദുരിതം അനുഭവിക്കുന്നവരോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇസ്രായേൽ ഉടൻ തന്നെ പലസ്തീനിനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും അധിനിവേശ പലസ്തീൻ ഭൂമിയിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെടുന്നു. ഇസ്രായേൽ-പലസ്തീൻ സംഘർഷം പരിഹരിക്കാൻ ഐക്യരാഷ്ട്രസഭ ഉടൻ അർത്ഥവത്തായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

ഈ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ ഇന്ത്യ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

പലസ്തീൻ ജനതയ്‌ക്കെതിരെ ആരംഭിച്ചിരിക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും നിലവിലുള്ള സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാനും ആവശ്യപ്പെട്ട് പ്രകടനങ്ങൾ സംഘടിപ്പിക്കാൻ വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (WFTU) അതിന്റെ അനുബന്ധ സംഘടനകളോട് ആഹ്വാനം ചെയ്തു. ഇതനുസരിച്ച്, BSNLEU, AIBDPA, BSNLCCWF എന്നിവയുടെ കോർഡിനേഷൻ കമ്മിറ്റി, WFTU യുടെ ആഹ്വാനപ്രകാരം 18-10-2023 ന് പൊതുസ്ഥലങ്ങളിൽ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ജീവനക്കാരോടും പെൻഷൻകാരോടും കാഷ്വൽ & കരാർ തൊഴിലാളികളോടും ആഹ്വാനം ചെയ്യുന്നു.